History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

മിശിഹാ നാഥന്‍

മനവരാശിതന്‍ മോചകനായിതാ
മിശിഹാ നാഥന്‍ ജാതനായി.
മനുകുലമൊന്നായ് മഹത്വത്തിന്‍ രാജനേ
മനം നിറഞ്ഞെന്നും സ്തുതിച്ചിടുന്നു
ശാന്തി സമാധാനം നുകര്ന്നി ടുന്നു.




അന്യതാ ബോധം തിങ്ങുന്ന ഭൂമിയില്‍
ബന്ധുവായ് ദൈവം വാസമായി.
സ്വര്ഗ്ഗ സൌഭാഗ്യങ്ങള്‍ കൈവെടിഞ്ഞു
ദരിദ്രനായ് പുല്ക്കു ട്ടില്‍ ജാതനായി.


സ്വാര്ത്ഥ്രായ് ലോക സുഖംതേടിയലയും
പാപ ഹൃദയങ്ങള്‍ തുറന്നു ദൈവം
രക്ഷകനായ് വന്നു ജാതനായീടുന്ന
പുണ്യ സമാഗമ വേളയിതാ

0 comments:

Post a Comment