History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

ശീതള രാവില്‍

ശീതള രാവില്‍ സ്നേഹനിലാവില്‍
ശാന്തി പരത്തും പൈതലിനേ
മാലഖമാരും മാനവരും
താണുവണങ്ങി പാടുന്നു...

ഉന്നത വിണ്ണില്‍ സര്വ്വേലശാ നിന്‍ മഹിമകള്‍ നിറയട്ടെ
എളിയ മനസ്സുകള്‍ അനവരദം നല്‍ ശാന്തി സമത്വം നേടട്ടെ...


അജഗണമിരവില്‍ താഴ്വരയില്‍
വിശ്രമിക്കും വേളയൊന്നില്‍
വാനവ വൃന്ദം കേട്ടതിശയിച്ചു
രക്ഷകനെ തിരഞ്ഞു.
കന്യാമറിയത്തിന്‍ മടിയിലുറങ്ങും
ഉണ്ണിയെ താണുവണങ്ങുന്നു.


അരജന്മാിരുടെ ദര്ശിനത്തില്‍
ഗബ്രിയേല്‍ ദൂതനെത്തി
രാജാക്കന്മാതരുടെ രാജാവിന്റെത
അവതാര വാര്ത്തു നല്കി
അന്ധകാരത്തിന്റെ് കോട്ട വെടിഞ്ഞവര്‍
എളിമതന്‍ പുല്ക്കൂ ട്ടിന്‍ മുന്നിലെത്തി.

മഞ്ഞണിയും രാവില്‍

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

തിങ്കള്‍ താമ്പാളം

തിങ്കള്‍ താമ്പാളം പൊന്‍ പാലോളിതൂകുന്നു
മലമേലെ പാതിരാവില്‍ സൂര്യനുദിച്ചല്ലോ
യേശു പിറന്നല്ലൊ ഇന്നേശുപിറന്നൊല്ലോ

വെണ്മേ്ഘജാലങ്ങള്‍
തോരണം ചാര്തുങന്ന
സന്ധ്യയില്‍ ശാലീന സന്ധ്യയില്‍
ഇടയന്മാര്‍ പോകുന്നു
ഇടറാതേ നീങ്ങുന്നു...
ശോഭനതാരം വഴികാട്ടുന്നു...

മരുഭൂവിന്‍ വീഥിയില്‍
അരജന്മാനര്‍ അണയുന്ന
യാത്രയില്‍ ദുര്ഘിട യാത്രയില്‍
പ്രഭയേകും നക്ഷത്രം
അത്ഭുത വാല്‍ നക്ഷത്രം
വഴികാട്ടി മുന്നേറുന്നു.

ഉതസവമായ് ജനനോത്സവമായ്

ധനുമാസത്തിന്‍ മഞ്ഞലയില്‍
യൂദയാ നാട്ടിലെ ബെദ്ലഹേമില്‍
പുല്ക്കു ട്ടിനുള്ളില്‍ സൂര്യോദയം കണ്ടു
ഭൂമിയും വാനവും ആനന്ദിച്ചു.

ഉതസവമായ് ജനനോത്സവമായ്
ദൈവ-മനുഷ്യ സ്നേഹോത്സവമായ്.

പുല്കൂയട്ടിലീശന്റൊ ഹൃദയതാളത്തില്‍
മാലാഖമാരുടെ ദിവ്യസംഗീതം
ആ ദിവ്യഗാനം എറ്റു പടുന്നു
ഇടയരും അരജരും ഒന്നാകുന്നു.



പുല്മോട്ടില്‍ പൂവുകള്‍ പരിമളം തൂകി
പൂനിലാ പാലാഴിയൊഴികി വാനില്‍
ഒരു സ്നേഹ ഗാനമായ് രക്ഷകന്‍ ജാതനായ്
ആദിയില്‍ വാഗ്ദാനം ചെയ്തതുപോല്‍

മിശിഹാ നാഥന്‍

മനവരാശിതന്‍ മോചകനായിതാ
മിശിഹാ നാഥന്‍ ജാതനായി.
മനുകുലമൊന്നായ് മഹത്വത്തിന്‍ രാജനേ
മനം നിറഞ്ഞെന്നും സ്തുതിച്ചിടുന്നു
ശാന്തി സമാധാനം നുകര്ന്നി ടുന്നു.




അന്യതാ ബോധം തിങ്ങുന്ന ഭൂമിയില്‍
ബന്ധുവായ് ദൈവം വാസമായി.
സ്വര്ഗ്ഗ സൌഭാഗ്യങ്ങള്‍ കൈവെടിഞ്ഞു
ദരിദ്രനായ് പുല്ക്കു ട്ടില്‍ ജാതനായി.


സ്വാര്ത്ഥ്രായ് ലോക സുഖംതേടിയലയും
പാപ ഹൃദയങ്ങള്‍ തുറന്നു ദൈവം
രക്ഷകനായ് വന്നു ജാതനായീടുന്ന
പുണ്യ സമാഗമ വേളയിതാ

വാനവ നിരയുടെ രാജാവ്

വാനവ നിരയുടെ രാജാവ്
മന്നവന്മാ്രുടെ രാജാവ്
ദരിദ്രനായ് പുല്ക്കുട്ടില്‍ ജാതനാകും
പ്രവചനപൂര്ണ്ണിതമ വേളയിതാ..

ആദിയിലീശന്റെണ വാഗ്ദാനമാം
രക്ഷകന്‍ മഹിതലേ ജാതനാകും
പുണ്യ ശിതള രത്രിയിത്..
മഞ്ജുള മോഹന രാത്രിയിത്

നീതി സൂര്യന്റെഹ കതിരിളിയില്‍
പാരിടം ധന്യമായ്‌
സ്നേഹമനോഹര സംഗീതത്താല്‍
മാനവ ഹൃദയങ്ങള്‍ ശാന്തമായി

ഹാപ്പി ക്രിസ്മസ്

ആനന്ദം ചിന്നി, താരകള്‍ മിന്നി,
മഞ്ഞലകള്‍ തിങ്ങി, താഴ്വാരം മുങ്ങി
ആമോദത്തിന്‍ ഗീതികള്‍ പാടി
വാനവരാഗതരായ്....
ഗ്ലോറിയ...ഗ്ലോറിയ..
മണ്ണില്‍ വിണ്ണില്‍ ആമോദമേകും.
സ്വര്ഗീതയ സദ്‌വാര്ത്തദ

ഗുരുവിന്‍ വരവിനായി...വഴിയൊരുക്കിടുവിന്‍
ജീവിത പാതകള്‍ നേരെയാക്കുവിന്‍
ജിവനാഥനേ വരവേല്ക്കുയവിന്‍
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്,
ഹാപ്പി ഹാപ്പി ക്രിസ്മസ്

സാത്താന്‍ കോട്ടകെട്ടും ഹൃദയങ്ങള്‍ തുറക്കുവിന്‍
രക്ഷകനേശുവേ പൂര്ണ്ണിമായ് നേടുവിന്‍
സ്നേഹ നാഥനേ വരവേല്ക്കുണവിന്‍
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്,
ഹാപ്പി ഹാപ്പി ക്രിസ്മസ്

പാരിടമാകെ സന്തോഷം

പാരിടമാകെ സന്തോഷം വാരി വിതക്കുന്നു.
രക്ഷകനീശന്‍ പുല്കൂംട്ടില്‍ ജാതനാകുന്നു.
ഹൃദയമൊരുക്കാം സ്വീകരിക്കാം
മറിയത്തിന്‍ മകനേ...
മണ്ണും വിണ്ണും ആരാധിക്കും
ദൈവത്തിന്‍ സുതനേ.


എളിയവനുള്ളില്‍ ശാന്തി നിറക്കും
ക്രിസ്മസ് രാവിതില്‍
പാരിടമാകെ ഉത്സവമാകും
ദൈവത്തിന്‍ ജനനം.
അതുകണ്ടീടാന്‍ നമ്മള്‍ പോകേണം
ഇടയന്മാീരുടെ നിരയോടു ചേരാം
ബെദ്ലഹേമില്‍ പോയീടാം.

അനുപമ സ്നേഹ കതിരുകള്‍ തൂകും
ക്രിസ്മസ് നാളിതില്‍
വിണ്ടലമാകെ ശോഭ നിറക്കും
അത്ഭുത താരകം...
അതുകണ്ടീടാന്‍ നമ്മള്‍ പോകേണം
അരജന്മാരുടെ സംഘം ചേരാം
ബെദ്ലഹേമില്‍ പോയീടാം.

സന്തോഷ താരകള്‍

പാപിതന്‍ കണ്ണുനീരൊപ്പി വാനില്‍
സന്തോഷ താരകള്‍ കണ്ണുചിമ്മി.
ദുഖിതര്ക്കാനമോദ വാര്ത്തണയായി
രക്ഷകന്‍ മന്നിതില്‍ ജാതനായി.

ദാവീദിന്‍ ഗോത്രത്തില്‍ ഇസ്രായേല്‍ ഭവനത്തില്‍
ഉണ്ണിമിശിഹാ ഭൂജാതനായി.


അന്ധകാരത്തില്‍ ജനതതി മുന്നില്‍
നീതിതന്‍ ദിവ്യ പ്രകാശം കണ്ടു.
രക്ഷതന്‍ സൂര്യപ്രഭോദയം കണ്ടു
ആനന്ദ തുന്ദില മാനസരായ്.

സന്തപ്ത മനസാര്ക്കൂശ്വാസമായി
പാപവിമോചകന്‍ ജാതനായി.
രക്ഷതന്‍ അക്ഷയ സ്രോതസ്സില്‍ നിന്നും
കാരുണ്യം തൂകുന്നു ഉണ്ണിയീശോ...

ക്രിസ്മസ് രാത്രീ

ദൈവസ്നേഹ ധാരയൊഴുകുന്ന
സ്വര്‍ഗീയ സുന്ദര രാത്രീ...
നീലനിലാവില്‍ തരകള്‍ വിരിയുന്ന
ധന്യമനോഹര രാത്രീ...

ഇന്നീ ക്രിസ്മസ് രാത്രീ
ഇന്നീ ക്രിസ്മസ് രാത്രീ
നന്മ നിറഞ്ഞൊരു രാത്രീ....

നന്‍മനിറഞ്ഞവര്‍ യൌസേപ്പും മേരിയും
ദൈവ മഹത്വം കണ്ടാനന്ദിച്ചു....
നന്മനസ്സാര്‍ന്ന ഹൃദയങ്ങള്‍ നിറയെ
ദൈവസ്നേഹത്തിന്‍ കുളിരലയായ്..

പുല്കൂട്ടിലീശന്‍റെ പുഞ്ചിരി പൂക്കളാല്‍
ബെത്ലഹേം താഴ്വര തരളിതമായ്..
അജപാലകര്‍ക്കും അജഗണങ്ങള്‍ക്കും
അനുഗ്രഹം ചൊരിയും പുണ്യരാത്രീ

Wednesday, 10 November 2010

ദൈവം മര്ത്യാ വതാരമാകും

ദൈവം മര്ത്യാ വതാരമാകും
പുല്കൂകട്ടില്‍ സ്നേഹം തുടിച്ചിടുന്നു.
പൂനിലാ പാലാഴി നീന്തിക്കടന്നൊരു
വാല്‍ നക്ഷത്രം പുഞ്ചിരിച്ചു.

അമ്മയാം മേരിതന്‍ പൊന്മചടിത്തട്ടിലായ്
പാല്മാണമൂറുന്നൊരുണ്ണിയായി.
ദൈവം ശയിക്കുന്നു, ജീവന്‍ തുടിക്കുന്ന
എളിമനിറയുന്ന പുല്ക്കു ടിലില്‍
അജഗണം താണു വണങ്ങിടുന്നു

യൌസേപ്പിതാവിന്‍ കരതാരിലായി നല്‍
ഉണ്ണിക്കിടാവൊന്ന് കളിയാടുന്നു.
ലോകം ഭരിക്കുന്ന ശക്തിപ്രഭാമയന്‍
ദൈവത്തിന്‍ പുത്രനെക്കണ്ടറിഞ്ഞൂ
രാജാക്കള്‍ താണു വണങ്ങിടുന്നു.